ക്ഷേമ പെൻഷനിൽ നിരാശ,ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. ഭൂനികുതി കുത്തനെ കൂടും.സർക്കാർ ഉദ്യോഗസ്ഥർക്ക് തലോടൽ,വയനാടിന് കൈത്താങ്ങ്; 2 മണിക്കൂറിലേറെ നീണ്ട ബജറ്റ് അവതരണം

Must Read

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. ക്ഷേമപെൻഷൻ കൂട്ടിയില്ല. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധന ഉണ്ടാകും. ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകുമെന്നാണ് കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും.ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ്.രണ്ട് മണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ നടത്തിയത്. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഒരുപാട് ഉണ്ടാകുമെന്ന പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ടായിരുന്നു കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് അവതരണം. ക്ഷേമപെൻഷൻ 100 രൂപയോ 150 രൂപയോ കൂട്ടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ബജറ്റ് നിരാശപ്പെടുത്തി. 12 ആം ശമ്പള പരിഷ്ക്കരണ കമ്മീഷൻ്റെ പ്രഖ്യാപനം ഉറപ്പിച്ച ജീവനക്കാർക്കും നിരാശയായിരുന്നു ഫലം. പക്ഷെ ക്ഷാമബത്തിയിലെ കുടിശ്ശിക ഉടൻ ലഭിക്കുമെന്നതിൽ മാത്രമായി ആശ്വാസം. ഡിഎ കുടിശ്ശികയുടെ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കുന്നതും പെൻഷൻ കുടിശ്ശിക വിതരണവും വഴി 2500 കോടിയോളം രൂപ ജീവനക്കാർക്കും പെൻഷൻകാർക്കും വൈകാതെ കിട്ടും. പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമന്നാണ് അടുത്ത പ്രധാന പ്രഖ്യാപനം.

കേന്ദ്ര സർക്കാർ മാതൃകയും വിവിധ സംസ്ഥാനങ്ങളിലെ പുതിയ രീതികളും കണക്കിലെടുത്താകും മാറ്റം. ദിവസ വേതന കരാർ ജീവനക്കാരുടെ വേതനം 6 ശതമാനം കൂട്ടും. ലൈഫ് മിഷൻ വഴി ഗ്രാമീണ മേഖലയിൽ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവന സമുച്ചയഹ്ങളും പണിയും. റോഡുകൾക്കും പാലങ്ങൾക്കുമായി 4219.41 കോടി. കോവളം, മൂന്നാർസ കുമരം, ഫോർട്ട് കൊച്ചി എന്നിവടങ്ങളിലെ ഒഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് കെ ഹോംസ് ടൂറിസം പദ്ധതി നടപ്പാക്കും. മുതിർന്ന പൗരന്മാർക്ക് പുതു സംരഭം തുടങ്ങാൻ ന്യൂ ഇന്നിംഗ്സ് പദ്ധതി നെൽകൃഷിക്ക് 150 കോടി, വിലക്കയറ്റം തടയാനുള്ള വിപണി ഇടപെടലിന് 2063 കോടി, പഴഞ്ചൻ സർക്കാർ വാഹനങ്ങൾ മാറ്റാൻ 100 കോടി, തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് 100 കോടിയുടെ പാക്കേജ്, വന്യമൃഗ ആക്രമണം നേരിടാൻ 75 കോടി എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ.

വയനാട് പുനരധിവാസത്തിന് 750 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. സ്‌പോൺസർഷിപ്പ് അടക്കം പുറമെനിന്നുള്ള സഹായങ്ങൾ ഉപയോഗിക്കും. വിഴിഞ്ഞത്തെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമാക്കും. തുറമുഖനിർമാണം 2028ൽ പൂർത്തിയാക്കും. തെക്കൻ കേരളത്തിൽ കപ്പൽശാല തുടങ്ങാൻ കേന്ദ്രസഹകരണം തേടും. തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവർത്തനം ഈ വർഷം തുടങ്ങും. ഏത്സമയം, കിഫ്‌ബി പദ്ധതികളിലൂടെ വരുമാനം എന്ന സുപ്രധാന നയം മാറ്റം വ്യക്തമാക്കി കൊണ്ടായിരുന്നു ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം. വിഴിഞ്ഞം, കൊല്ലം, പുനലൂർ, വികസന ത്രികോണ പദ്ധതിക്ക് 1000 കോടി അടക്കം നിരവധി പ്രഖ്യാപനങ്ങളും ഇത്തവണ ഉണ്ടായി. വിഴിഞ്ഞത്തെ ട്രാൻഷിപ്പ്മെന്റ് ഹബ്ബാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. തെക്കൻ കേരളത്തിൽ കപ്പൽശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.

Latest News

നരഭോജികള്‍ നരഭോജികള്‍ തന്നെയെന്ന് തരൂരിന്റെ തിരുത്തി കെഎസ്‌യുവിന്റെ പോസ്റ്റര്‍.അടഞ്ഞ അധ്യായം,വിവാദം വേണ്ട.ശശി തരൂർ തിരുത്തുമെന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാൽ

തിരുവനന്തപുരം: നരഭോജികള്‍ നരഭോജികള്‍ തന്നെയെന്ന് തരൂരിന്റെ തിരുത്തിക്കൊണ്ട് പോസ്റ്റര്‍. ഫേസ്ബുക്കില്‍ സിപിഐഎമ്മിനെതിരായ നരഭോജി പരാമര്‍ശം പിന്‍വലിച്ച സംഭവത്തില്‍ ശശി തരൂരിന്റെ ഓഫിസിന് മുന്നില്‍ കെഎസ്‌യുവിന്റെ പേരിലാണ്...

More Articles Like This