ഭാര്യയുടെ പ്രസവം കണ്ടു; ഭര്‍ത്താവിന്റെ മാനസിക നില വഷളായി? ആശുപത്രി അധികൃതര്‍ക്ക് എട്ടിന്റെ പണി

Must Read

പ്രസവ മുറിയില്‍ ഭാര്യയ്‌ക്കൊപ്പം ഭര്‍ത്താവിനെ കയറ്റിയ മെല്‍ബണിലെ ഒരു ആശുപത്രി അധികൃതര്‍ക്ക് എട്ടിന്റെ പണി കിട്ടി. ഭാര്യയുടെ സിസേറിയന്‍ സമയത്ത് ഒപ്പം നിന്ന് ഭര്‍ത്താവ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി ഇരിക്കുകയാണ്. സിസേറിയന് സാക്ഷ്യം വഹിച്ചതിലൂടെ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായി എന്ന് ആരോപിച്ചാണ് ഇയാള്‍ കേസ് കൊടുത്തിരിക്കുന്നത്. ഒരു ബില്യണ്‍ ഡോളര്‍ ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഇയാളുടെ ആവശ്യം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2018ലാണ് അനില്‍ കൊപ്പുള എന്ന ആള്‍ മെല്‍ബണിലെ റോയല്‍ വിമന്‍സ് ഹോസ്പിറ്റലില്‍ നടന്ന തന്റെ ഭാര്യയുടെ സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക് സാക്ഷിയായത്. എന്നാല്‍ ഇപ്പോള്‍ ഈ ആശുപത്രിക്കെതിരെ ഇയാള്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. പ്രസവം കാണാന്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും ആശുപത്രി അനുമതി നല്‍കുകയും ചെയ്തതായി അനില്‍ കൊപ്പുള ആരോപിക്കുന്നു. പക്ഷേ, ശസ്ത്രക്രിയ കണ്ടതോടെ തന്റെ മാനസികനില വഷളായെന്നും ഇതിന് ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇയാളുടെ ആവശ്യം.

ഭാര്യയുടെ അവയവങ്ങളും രക്തവും കാണേണ്ടി വന്നതാണ് തനിക്ക് അസുഖം പിടിപെടാന്‍ ഇടയാക്കിയതെന്ന് കൊപ്പുള അവകാശപ്പെട്ടു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇയാളുടെ വാദങ്ങള്‍ നിഷേധിച്ചു. കൂടാതെ കോടതിയുടെ വിധിപ്രകാരം നടത്തിയ വൈദ്യ പരിശോധനയില്‍ യാതൊരു വിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളും ഇയാള്‍ക്ക് ഇല്ലെന്നും കണ്ടെത്തി. തുടര്‍ന്ന് ജഡ്ജി ജെയിംസ് ഗോര്‍ട്ടണ്‍ കേസ് തള്ളിക്കളഞ്ഞു.

Latest News

കെ സുധാകരന്റെ കാലാവധി അവസാനിക്കുന്നു മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റെ സ്ഥാനത്തേക്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ കാലാവധി മൂന്ന് വർഷം പൂർത്തീകരിക്കുമ്പോൾ പുനസംഘടന സംബന്ധിച്ച കോൺഗ്രസ് പാർട്ടിയിൽ ചർച്ച സജീവമായി. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആരാവും...

More Articles Like This