ലണ്ടൻ: മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയിൽ ഏർപ്പെട്ട 171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമ്മിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ടീം. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ സോളിഹുള്ളിലെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാർ, കിഴക്കൻ ലണ്ടനിലെ ന്യൂഹാമിലെ ബംഗ്ലാദേശി, ഇന്ത്യൻ റൈഡർമാർ, നോർഫോക്കിലെ നോർവിച്ചിലെ ഇന്ത്യൻ ഡെലിവറി റൈഡർമാർ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
വ്യാപകമായ നടപടികളുടെ ഭാഗമായി ഹോം ഓഫീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ, അറസ്റ്റിലായ ഒരാളെ ഉദ്യോഗസ്ഥർ ഒരു ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് വാനിന്റെ പിൻഭാഗത്ത് കയറ്റുന്നതും തെരുവിൽ മറ്റൊരാളെ ബൈക്കിൽ കയറ്റി അറസ്റ്റ് ചെയ്യുന്നതും സൗത്ത് ലണ്ടനിലെ സ്ട്രീത്താമിൽ നടന്ന ഒരു ഓപ്പറേഷനിൽ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പങ്കെടുക്കുന്നതും കാണിക്കുന്നു.ഇന്ത്യക്കാർ അടക്കമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഇവർ എല്ലാവരെയും ഉടൻ നാടുകടത്തിയേക്കും എന്നാണ് വിവരം.
ഓപ്പറേഷൻ ഈക്വലൈസ് എന്ന് പേരിട്ട പരിശോധനയിലാണ് ‘അനധികൃത ഡെലിവറി തൊഴിലാളി’കളെ ഇമ്മിഗ്രേഷൻ വകുപ്പ് പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂഹാം, നോർവിച്ച് അടക്കമുള്ള നഗരങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പരിശോധനകൾ കർശനമാക്കിയതിന് പിന്നാലെ തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്തുവന്നിട്ടുണ്ട്. രേഖകൾ കൃത്യമല്ലെങ്കിൽ പിടികൂടി നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്.അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള യുകെ ഭരണകൂട നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകൾ. കഴിഞ്ഞ വർഷം മാത്രം 11000ത്തിലധികം പേരെയാണ് ഇത്തരത്തിൽ അധികൃതർ പരിശോധിച്ചത്. 8000ത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
യുകെ സർക്കാർ അടുത്തിടെ അംഗീകരിച്ച പുതിയ നിയമത്തിൽ ഗിഗ് ഇക്കോണമി ജീവനക്കാരെയും പരിശാധനകൾക്ക് വിധേയമാക്കുമെന്ന് അറിയിച്ചിരുന്നു. കൃത്യമായ രേഖകൾ ഇല്ലാത്ത തൊഴിലാളികളിൽ നിന്ന് 60,000 യൂറോ വരെ ഫൈൻ ഈടാക്കാൻ വ്യവസ്ഥയുള്ളതാണ് ഈ പുതിയ നിയമം.
രാജ്യത്തുടനീളമുള്ള ‘ഗിഗ്-ഇക്കണോമി’യിലെ തൊഴിലാളികൾക്കെതിരെ ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമായി കഴിഞ്ഞ മാസം 171 പേരെ അറസ്റ്റ് ചെയ്തതായി ഹോം ഓഫീസ് അറിയിച്ചു, ഇതിൽ 60 പേരെ യുകെയിൽ നിന്ന് നീക്കം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
