ബാലചന്ദ്രകുമാറിനെ കുടുക്കി ദിലീപ് ! വോഡിയോ പുറത്ത്!ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത്!

Must Read

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ക്ലൈമാക്സുകൾ മാറി മറിയുകയാണ്. കേസിൽ വിചാരണ പൂർത്തിയാകാറായപ്പോൾ ആണ് പുതിയ നീക്കം .അന്വേഷണ ഉദ്യോഗസ്തരെ വധിക്കാനുള്ള ഗൂഡാലോചന കേസ് ! അതും മാറി മറിഞ്ഞ് ഒടുവിൽ ദിലീപ് – ബാലചന്ദ്രകുമാർ ഗോഹോ കളിയിലേക്ക് എത്തി നിൽക്കയാണ് അതിനിടെ   ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത് വന്നിരിക്കയാണ്.   വാട്സാപ്പ് സന്ദേശമായാണ് ബാലചന്ദ്രകുമാര്‍ ഒാഡിയോ അയച്ചതെന്ന് ദിലീപ്. കടംവാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ഒാഡിയോയില്‍ പറയുന്നു. സിനിമ നാലുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് കള്ളം പറയണമെന്നും ആവശ്യം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോഡിയോ ക്ലിപ്പിൻ്റെ പൂർണ്ണ രൂപം 
നമസ്കാരം സർ, ബാലുവാണ്. കാര്യങ്ങളൊന്നും വലിച്ചു നീട്ടുന്നില്ല. എല്ലാം നേരത്തെ സംസാരിച്ചിട്ടുണ്ടല്ലോ. എന്റെ ഈ വോയിസ് ക്ളിപ്പ് സാറിനെ ഭീഷണിപ്പെടുത്താനോ, വിഷമിപ്പിക്കാനോ, അല്ലെങ്കിൽ മറ്റു ദുരുദ്ദേശപരമോ അല്ല.
ഈ ക്ളിപ്പ് മറ്റാർക്കെങ്കിലും കൈ മാറുകയോ ഒന്നും വേണ്ട. ഇന്നലെ സാജിദിനെ വിളിച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചത്. മദ്യപിച്ചിരുന്നെന്നു തോന്നുന്നു. പതിനഞ്ചു മിനിറ്റോളം ഞാൻ സംസാരിച്ചിട്ടും അദ്ദേഹംത്തിന്റെ ഒന്നും മനസിലായില്ലെന്നു തോന്നി. ഉത്തരവാദപ്പെട്ട ഒരാളോടല്ല ഇത്രയും നേരം സംസാരിച്ചതെന്നു അപ്പോൾ മനസിലായി.
എന്റെ പടം അനൗൺസ് ചെയ്യണമെന്നു ഞാൻ ആവശ്യപ്പെട്ടു. നടക്കില്ലെന്നു അദ്ദേഹം തീർത്തു പറഞ്ഞു. ഞാൻ സാറിനോടു കോടികളൊന്നും ചോദിച്ചിട്ടില്ലല്ലോ. പടം അനൗൺസ് ചെയ്യണമെന്നു മാത്രമല്ലേ ആവശ്യപ്പെട്ടുള്ളൂ. ഇല്ലെങ്കിൽ ഞാൻ പടം വിടാം. പക്ഷെ ഒരു ഉപകാരം ചെയ്യണം. ഞാൻ ഒരു വലിയ തുക കൊടുക്കാനുള്ള രണ്ടു സുഹൃത്തുക്കളുണ്ട്.
ഒരാൾ അമേരിക്കയിലാണ്. ജീമോൻ ജോർജ്. സാർ ഓർക്കുന്നുണ്ടോ എന്നറിയില്ല. ജാക്ക് ഡാനിയേൽ ഷൂട്ടിനിടെ ഹോട്ടലിൽ വലിയ കുപ്പി മദ്യവുമായി സാറിനെ കാണാൻ വന്നിരുന്നു. ഒരു പ്രതിമ സമ്മാനവും നൽകി. അദ്ദേഹത്തിന് ഞാൻ പത്തര ലക്ഷം രൂപ കൊടുക്കാനുണ്ട്. പറഞ്ഞ സമയമെല്ലാം കഴിഞ്ഞു. ഈ സിനിമയുടെ എന്നു പറഞ്ഞാണ് ഇത്രയും നാൾ പിടിച്ചു നിന്നത്.

ഇറ്റലിയിലുള്ള ഒരു സുഹൃത്തിന്റെ അമ്മയിൽ നിന്നും എട്ടര ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ഞാൻ വീട് പണിത സമയത്ത് വാങ്ങിയ തുകകളാണിത്. തിരിച്ചു കൊടുക്കാമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം വാങ്ങിയത്.

ഇവരെല്ലാം എനിക്കെതിരെ കേസ് കൊടുക്കുമെന്ന അവസ്ഥയിൽ നിൽക്കുകയാണ്. ഇവർ രണ്ടു പേരും എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല. മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഞാൻ. ഞാൻ പണം കൊടുക്കാനുള്ള ഈ രണ്ടു പേരോടു ദീലീപ്് ഒന്നു പറയണം, ബാലുവിന്റെ പടം ഉടൻ നടക്കും. നിങ്ങൾ അവനു കുറച്ച് സമയം നൽകണം. പടം നടന്നു കഴിഞ്ഞാൽ തരാനുള്ള പണം തരും. ഇത് വിഡിയോ കോൾ ചെയ്തു തന്നെ ദിലീപ് പറയണം. അപേക്ഷയാണ്.

അവരുടെ നമ്പർ ഞാൻ തരാം. എനിക്കു കുറച്ചു നാൾ പിടിച്ചു നിൽക്കണം. അതുകൊണ്ട് ഇതൊന്നു ദിലീപ് സാർ പറയണം. വേറെ ആരു പറഞ്ഞാലും അവർ കേൾക്കില്ല. എനിക്ക് സിനിമ വേണ്ട. ഈ ഒരു ഉപകാരം മാത്രം മതി. എന്നാൽ ഇതൊന്നും നടക്കില്ലെന്നു സാജിദ് തറപ്പിച്ചു പറഞ്ഞു. റാഫി സാറിനെ വിളിച്ച് ഞാൻ കാര്യങ്ങളെല്ലാം. അദ്ദേഹം എന്നെ കുറേ ഉപദേശിച്ചു

Latest News

കുടുങ്ങുമോ മുഖ്യൻ ? മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നിർണായക വിധി ഇന്ന്..

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തരപുരം വിജിലൻസ്...

More Articles Like This