വിവാഹിതരായെന്ന് ബിഹാര്‍ സ്വദേശിനി, ഇല്ലെന്ന് ബിനോയ് കോടിയേരി. വീണ്ടും തർക്കം.കേസ് പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു

Must Read

മുംബൈ: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിനിയായ യുവതിയും നല്‍കിയ അപേക്ഷകള്‍ പരിഗണിക്കുന്നത് മാറ്റി. ബിനോയിയുടെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതോടെയാണ് കേസ് പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നീട്ടി വച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച വേളയില്‍ വിവാഹിതരാണോ എന്ന ചോദ്യത്തിന് യുവതി ‘അതെ’ എന്നും ബിനോയ് ‘അല്ല’ എന്നുമാണ് മറുപടി നല്‍കിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി ഉണ്ടായില്ല.തർക്കത്തെ തുടർന്ന് ബിനോയി കോടിയേരിയുടെ അഭിഭാഷകൻ ഇന്നലെ കോടതിയിലെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചത്.

ഇതിനുമുൻപ് കേസ് പരിഗണിച്ചപ്പോൾ നിങ്ങൾ തമ്മിൽ വിവാഹം കഴിച്ചതാണോയെന്ന് കോടതി ബിനോയിയോടും പരാതിക്കാരിയോടും ചോദിച്ചിരുന്നു. അതെ എന്ന് ബിഹാർ സ്വദേശിനിയും, അല്ലെന്ന് ബിനോയിയും മറുപടി നൽകി. ഇതേ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കം തുടങ്ങിയത്. തുടർന്ന് കൃത്യമായ മറുപടി സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായ സാഹചര്യത്തിൽ കൃത്യമായ മറുപടി പെട്ടെന്ന് തയ്യാറാക്കാൻ കഴിയാതെവന്നതോടെയാണ് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാകാതിരുന്നതെന്നാണ് സൂചന. ബിനോയ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നും,​ ബന്ധത്തിൽ തനിക്ക് ഒരു കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂൺ 13നാണ് യുവതി ഓഷിവാര പൊലീസിൽ പരാതി നൽകിയത്.

 

Latest News

കുടുങ്ങുമോ മുഖ്യൻ ? മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നിർണായക വിധി ഇന്ന്..

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തരപുരം വിജിലൻസ്...

More Articles Like This