ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പ്!..28 ബാങ്കുകളിലായി 22842 കോടി രൂപയുടെ തട്ടിപ്പ്; എബിജി ഷിപ്പ് യാർഡിനെതിരെ കേസെടുത്ത് സിബിഐ

Must Read

ന്യൂഡൽഹി: രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ പ്രതികൾക്കെതിരേ കേസെടുത്ത് സിബിഐ.എബിജി ഷിപ്‌യാർഡിന്‍റെ സിഎംഡി ആയിരുന്ന ഋഷി അഗർവാൾ, എക്സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേതിയ എന്നിവർക്കെതിരേയാണ് 28 ബാങ്കുകളിൽനിന്നായി 22,842 കോടി രൂപ തട്ടിച്ചതിന് സിബിഐ കേസെടുത്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

28 ബാങ്കുകളിലായി 22842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ എബിജി ഷിപ്പ് യാർഡിനെതിരെ (ABG Shipyard Case) കേസെടുത്തത് .2012ൽ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്ന സന്താനം മുത്തസ്വാമി, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേഷ്യ, അശ്വിനി കുമാർ എന്നിവരോടൊപ്പം മറ്റൊരു കമ്പനിയായ എബിജി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനൊപ്പമുള്ള മറ്റ് ഡയറക്‌ടർമാരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

എബിജി ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കന്പനിയുടെ പേരും എഫ്ഐആറിൽ ഉണ്ട്. ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് 2012 ഏപ്രിലിനും 2017 ജൂലൈക്കും ഇടയിലാണ് എബിജി ഗ്രൂപ്പ് തട്ടിപ്പു നടത്തിയിരിക്കുന്നത്.ഗുജറാത്തിലെ സൂററ്റിലും ദഹേജിലും കപ്പൽ നിർമാണവും അറ്റകുറ്റപ്പണികളും നടത്തുന്ന എബിജി ഷിപ്‌യാർഡ് എബിജി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി.

എസ്ബിഐയിൽനിന്ന് 2,925 കോടി, ഐസിഐസിഐ ബാങ്കിൽനിന്ന് 7,089 കോടി, ഐഡിബിഐ ബാങ്കിൽനിന്ന് 3,634 കോടി, ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 1,614 കോടി, പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 1,244 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് 1,228 കോടി രൂപ എന്നിങ്ങനെ ഇവർ തട്ടിച്ചെടുത്തിട്ടുണ്ട്.

വായ്പ എടുത്ത തുക മുഴുവൻ വകമാറ്റി ചെലവഴിക്കുകയായിരുന്നു എന്നാണ് സിബിഐ പറയുന്നത്. തട്ടിപ്പു സംബന്ധിച്ച് എസ്ബിഐ 2019 നവംബർ എട്ടിനു പരാതി നൽകിയിരുന്നു. കേസിൽ 2020 മാർച്ച് 12ന് സിബിഐ കൂടുതൽ വിശദാംശങ്ങൾ തേടുകയും ചെയ്തു.

28 ബാങ്കുകളിൽ നിന്ന് വായ്പ അനുവദിച്ചതിനു പുറമേ എസ്ബിഐയുടെ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 2,468.51 കോടി രൂപയും നൽകിയിരുന്നു.വായ്പ അനുവദിച്ച ആവശ്യത്തിൽനിന്ന് തുക വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയിരുന്നു.ബാങ്കുകളുമായുള്ള വിശ്വാസ്യത ലംഘിക്കുകയും നിയമവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തു എന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കപ്പൽ നിർമാതാക്കളാണ് എബിജി ഷിപ്‌യാർഡ്.എബിജി ഷിപ്‌യാർഡ് ലിമിറ്റഡ് 16 വർഷത്തിനിടെ 165 കപ്പലുകൾ നിർമിച്ചിട്ടുണ്ട്. ഇതിൽ 46 എണ്ണം വിദേശരാജ്യങ്ങൾക്കായാണ്.രാജ്യത്തിനകത്തും പുറത്തുമുള്ള കന്പനികൾക്കായി ഇവർ ന്യൂസ്പ്രിന്‍റ് കാരിയേഴ്സ്, സെൽഫ് ഡിസ്ചാർജിംഗ് ആൻഡ് ലോഡിംഗ് സിമന്‍റ് കാരിയറുകൾ,ഫ്ളോട്ടിംഗ് ക്രെയിനുകൾ, ഇന്‍റർസെപ്റ്റർ ബോട്ടുകൾ, ഡൈനാമിക് പൊസിഷനിംഗ് ഡൈവിംഗ് സപ്പോർട്ട് വെസലുകൾ, പുഷർ ടഗ്സ് എന്നിവ നിർമിച്ചു നൽകിയിരുന്നു.

2011ൽ നാവികസേനയ്ക്കുവേണ്ടി കപ്പലുകൾ നിർമിക്കുന്നതിനുള്ള കരാർ നേടിയിരുന്നുവെങ്കിലും സാന്പത്തിക പ്രതിസന്ധി മൂലം പിന്നീട് റദ്ദാക്കി.സൂററ്റിലെ ഷിപ്പ്‌യാർഡിൽ 18,000 കേവുഭാരമുള്ള യാനങ്ങളും ദഹേജിലെ യാർഡിൽ 1,20,000 കേവുഭാരമുള്ള യാനങ്ങളും നിർമിക്കാനുള്ള ശേഷിയുണ്ടായിരുന്നു.2012-17 വർഷത്തിനിടയിൽ, എബിജി ഷിപ്പ്‌യാർഡും മറ്റുള്ളവരും ചേർന്ന് ഗൂഢാലോചന നടത്തുകയും ഫണ്ട് വഴിതിരിച്ചുവിടൽ, ക്രിമിനൽ വിശ്വാസ ലംഘനം, ദുരുപയോഗം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി ബാങ്ക് ഇടപാടുകളും ഓഡിറ്റ് റിപ്പോർട്ടുകളും പരിശോധിച്ചതിൽനിന്ന് സി ബി ഐയ്ക്ക് വ്യക്തമായി.

കൂടുതൽ ബാങ്കുകളിൽനിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതായും സിബിഐ കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ കൂടുതൽ ബാങ്കുകൾ പരാതിയുമായി രംഗത്തെത്തുമെന്നാണ് സി ബി ഐ അധികൃതർ പ്രതീക്ഷിക്കുന്നത്.

 

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This