അമിതവേ​ഗതയിലെത്തിയ ബെെക്ക് കാറില്‍ വന്നിടിച്ചു, മണിയൻപിള്ള രാജു കാര്‍ നിർത്താതെ പോയി. 11-ാം മണിക്കൂറില്‍ സ്റ്റേഷനില്‍ ഹാജരായി . 12-ാം മണിക്കൂറില്‍ പോലീസ് ജീപ്പില്‍ രക്തപരിശോധന. മണിയന്‍പിള്ള രാജുവിനെ രക്ഷിക്കാൻ ഗൂഡ നീക്കം. പോലീസിനെ വെട്ടിലാക്കി രാജുവിന്റെ രക്ഷപ്പെടല്‍. മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാർ പൊലീസ് കസ്റ്റഡിയിൽ

Must Read

തിരുവനന്തപുരം: വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളിന് മുന്നില്‍ വെച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ താരം, കൃത്യം 11 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി.ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ക്ലബ്ബിന്റെ പാർക്കിങ്ങിൽ നിന്ന് മണിയൻപിള്ള രാജു വാഹനം പുറത്തേക്ക് ഇറക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാറിന്റെ മുൻഭാഗത്ത് ബൈക്ക് വന്ന് ഇടിക്കുന്നതും യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ഇൻഡികേറ്റർ ഇട്ട് പതിയെ ആണ് പ്രധാന റേഡിലേക്ക് മണിയൻപിള്ള രാജു വാഹനം എടുക്കുന്നത്. എന്നാൽ ബൈക്ക് വന്ന് ഇടിച്ചതിന് ശേഷം അദ്ദേഹം വാഹനം നിർത്താതെ എടുത്തുപോകുകയായിരുന്നു. ബൈക്ക് തന്‍റെ വാഹനത്തിൽ വന്ന് ഇടിക്കുകയായിരുന്നു എന്ന മണിയൻപിള്ള രാജുവിന്‍റെ വാദം ശരിവെക്കുന്നതാണ് ദൃശ്യങ്ങൾ.

രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയുന്ന ആ ‘എട്ടു മണിക്കൂര്‍’ എന്ന നിര്‍ണ്ണായക സമയം കടന്നുപോകാന്‍ ഒളിവിലിരുന്ന് കരുനീക്കം നടത്തിയ താരത്തിന് പിന്നില്‍ ഒരു അതിബുദ്ധിമാന്റെ ഉപദേശമുണ്ടായിരുന്നുവെന്നാണ് സൂചന. ശ്രീറാം വെങ്കിട്ടരാമന്‍ പോലും തോറ്റുപോകുന്ന ഇത്തരമൊരു ‘ഒളിച്ചുകളി’യിലൂടെ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയമായി സ്ഥാപിക്കാന്‍ രാജുവിന് ഇനി സാധിക്കും. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആദ്യ മണിക്കൂറില്‍ അതിബുദ്ധിപരമായി രക്തപരിശോധന ഒഴിവാക്കിയിരുന്നു. അതും സംഭവിച്ചത് മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ്. ഇതേ മ്യൂസിയം പോലീസാണ് മണിയന്‍ പിള്ളയേയും രക്ഷിക്കുന്നത്.

സംഭവത്തിൽ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ മ്യൂസിയം പൊലീസ്, വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. അപകടത്തിൽപ്പെട്ട വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബൈക്ക് തന്റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ് നിർത്താതെ പോയതെന്നും മണിയൻപിളള രാജു പറഞ്ഞു. അപകടം നടന്നയുടൻ തന്നെ ആംബുലൻസ് എത്തിക്കാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർക്ക് പരിക്കേറ്റിരുന്നു. സൂരജിനെ എസ്പി ഫോർട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അപകടത്തിൽപ്പെട്ട ബൈക്ക് ഫയർഫോഴ്സ് എത്തി റോഡരികിലേക്ക് മാറ്റി. അതേസമയം ട്രിവാൻഡ്രം ക്ലബ്ബിൽനിന്ന് ഇറങ്ങിവരികയായിരുന്ന കാറിന്റെ ഹെഡ്‌ലൈറ്റ് കണ്ടിരുന്നുവെന്നും എന്നാൽ തങ്ങൾ ഹോൺ അടിച്ചിരുന്നെങ്കിലും അടുത്തെത്താൻ ആയപ്പോൾ കാർ ഇടിക്കുകയായിരുന്നുവെന്നും പരിക്കേറ്റ യുവാവ് പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This