ഇനിയും പീഡിപ്പിക്കപ്പെട്ട അതിജീവിതകളുണ്ട്, പരാതികളും കേസും രാഷ്ട്രീയപ്രേരിതമല്ല. അതിജീവിതകൾ ധൈര്യത്തോടെ മുന്നോട്ടുവരണമെന്ന് നടി റിനി ആൻ ജോർജ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി അഴിക്കുള്ളില്‍; മൂന്നാം ബലാത്സംഗക്കേസ് കുരുക്കായി; പാലക്കാട് എംഎല്‍എയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി

Must Read

തിരുവനന്തപുരം: ഇനിയും പീഡന പരാതികളും പരാതിക്കാരും ഉണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പരാതികളുമായി അതിജീവിതകൾ ധൈര്യത്തോടെ മുന്നോട്ടുവരണമെന്ന് നടി റിനി ആൻ ജോർജ്. അതിജീവിതകൾ നേരിടുന്ന പ്രശ്‌നം അവരുടെ കുഞ്ഞുങ്ങളുടെ നിർബന്ധപൂർവം നശിപ്പിക്കേണ്ടി വന്നുവെന്നതാണ്. രാഹുൽ വിഷയത്തെ ഇനിയും രാഷ്ട്രീയ പ്രേരിതമായി പൊതു സമൂഹം കാണരുതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ റിമാന്‍ഡില്‍. പത്തനംതിട്ട മജിസ്ട്രേറ്റാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. രാഹുലിനെ മാവേലിക്കര ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.

പെൺകുട്ടികൾക്കൊപ്പമാണ് കേരളത്തിന്റെ മനസാക്ഷി എന്നും റിനി പറഞ്ഞു . ഇത് ഇവിടെ അവസാനിക്കുന്ന കേസല്ല. ഇനിയും അതിജീവിതകളുണ്ട്. അവരെല്ലാം മുന്നോട്ട് വരണം. അവർക്കുണ്ടായ പ്രശ്‌നങ്ങൾ പുറത്തുപറയണം, ധൈര്യത്തോടെ മുന്നോട്ട് വരണം. ഇനിയും മറഞ്ഞിരിക്കരുത്. ഓരോരുത്തരും നേരിട്ട പ്രശ്‌നങ്ങൾ സമൂഹത്തിനുമുന്നിൽ വെളിപ്പെടുത്തുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള ക്രിമിനലുകളെ തുറന്നുകാട്ടാൻ സാധിക്കൂ. നിങ്ങളുടെ നീതി നിങ്ങൾ തന്നെ കണ്ടെത്തണമെന്നും റിനി ആൻ ജോർജ് പറഞ്ഞു.

ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികളുടെ കൂടുതൽ വെളിപ്പെടുത്തലുകളും പരാതികളും പുറത്തുവന്നത്. ഇതിന് പിന്നാലെ രാഹുൽ അനുകൂലികളിൽനിന്ന് വധഭീഷണിയടക്കം നേരിട്ടുവെന്ന് റിനി പറഞ്ഞിരുന്നു.

അതേസമയം മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പത്തനംതിട്ട മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാഹുലിനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റും. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

Previous articleമൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിൽ.14 ദിവസം റിമാൻഡിൽ. കൂടുതൽ പരാതികൾ വരാൻ സാധ്യത ! കേരളം മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡന പരമ്പര !
Next articleരാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റ് കാനഡയിൽ നിന്നുള്ള ഇ മെയിൽ പരാതിയിൽ. അതിജീവിതയുടെ നഗ്‌ന വീഡിയോ എടുത്ത് സൂക്ഷിച്ചു.സാമ്പത്തിക ചൂഷണത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങൾ.2024 ഏപ്രില്‍ 24 ൽ പത്തനംതിട്ടയിലെ ഹോട്ടലില്‍ വെച്ച് ആദ്യ ബലാത്സംഗം. ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ ഭ്രൂണാവശിഷ്ടം തെളിവായി സൂക്ഷിച്ചു. ശബ്ദരേഖകളും ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഞെട്ടിക്കുന്നത്. കാനഡ കേസിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This