സുപ്രീംകോടതിയിൽ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം.ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ബി‌ ആർ ഗവായ് നിർദേശിച്ചതായി റിപ്പോർട്ട്

Must Read

ന്യൂഡൽഹി: കോടതി മുറിക്കുള്ളില്‍ ചീഫ് ബി ആർ ഗവായിക്ക് നേരെ ഷൂസെറിയാന്‍ ശ്രമം. ഡയസിന് അരികിലെത്തിയ അഭിഭാഷക വേഷം ധരിച്ചയാൾ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ നടപടിയെടുക്കരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനെ തുടർന്ന്, ഇയാൾക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ഉന്നത വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ്18 നോട് പറഞ്ഞു. സിജെഐയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിഭാഷകരുടെ കേസുകൾ പരിഗണിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. അഭിഭാഷകൻ ഡയസിനടുത്തെത്തി ഷൂ അഴിച്ചുമാറ്റി സിജെഐക്ക് നേരെ എറിയാൻ ശ്രമിച്ചതായി ചില ദൃക്‌സാക്ഷികൾ പറയുമ്പോൾ, അദ്ദേഹം എറിഞ്ഞത് ഒരു കടലാസ് ചുരുളാണെന്നാണ് മറ്റു ചിലർ പറഞ്ഞത്.

എന്നാൽ, ‌ഗവായ് ബഹളം അവഗണിച്ച് വാദങ്ങൾ തുടരാൻ മറ്റ് അഭിഭാഷകരോട് ആവശ്യപ്പെട്ടു. “ഇതൊന്നും നിങ്ങളുടെ ശ്രദ്ധ തെറ്റിക്കരുത്. ഞങ്ങൾക്ക് ശ്രദ്ധ തെറ്റുന്നില്ല. ‌ഈ കാര്യങ്ങളൊന്നും എന്നെ ബാധിക്കില്ല” അദ്ദേഹം പറഞ്ഞു. നേരത്തെ, സിജെഐ ബെഞ്ചിൽ നിന്ന് എഴുന്നേറ്റതിന് ശേഷം മാത്രമേ പ്രതിക്കെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് കോടതി തീരുമാനമെടുക്കുകയുള്ളൂ എന്ന് ഉന്നത വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ്18 നോട് പറഞ്ഞിരുന്നു.

അഭിഭാഷകൻ്റെ അംഗത്വം റദ്ദാക്കാൻ നടപടിയെടുക്കുമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് വികാസ് സിംഗ് സിഎൻഎൻ-ന്യൂസ്18 നോട് പറഞ്ഞിരുന്നു. “ഈ അഭിഭാഷകൻ 2011 മുതൽ ബാറിലെ താൽക്കാലിക അംഗമാണ്. ഇയാളുടെ അംഗത്വം റദ്ദാക്കാൻ ഞങ്ങൾ നടപടി തുടങ്ങും. ഞാൻ സിജെഐയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അപ്പോഴും ബെഞ്ചിലായിരുന്നു. സിജെഐയുടെ നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് ഈ ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. നിയമം അതിൻ്റെ വഴിക്ക് പോകും,” അദ്ദേഹം പറഞ്ഞു.

അതിനിടെ, അക്രമം കാണിച്ച അഭിഭാഷകനെ കോടതി മുറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ, “സനാതൻ കാ അപമാൻ നഹി സഹേംഗേ (സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കില്ല)” എന്ന് വിളിച്ച് പറഞ്ഞെന്ന് ദൃക്സാക്ഷികൾ‌ പറഞ്ഞു. മധ്യപ്രദേശിലെ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിൻ്റെ ഭാഗമായ ജവരി ക്ഷേത്രത്തിൽ വിഷ്ണു ഭഗവാന്റെ ഏഴ് അടി ഉയരമുള്ള വിഗ്രഹം പുനർനിർമ്മിച്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയ സെപ്റ്റംബർ 16ലെ കേസ് വാദത്തിനിടെ സിജെഐ ഗവായ് നടത്തിയ പരാമർശങ്ങളുമായി ഈ സംഭവത്തിന് ബന്ധമുണ്ടാകാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This