ഗുജറാത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; സൂറത്ത് എംഎല്‍എ ഹര്‍ഷ് സംഘ്‌വി ഉപമുഖ്യമന്ത്രിയായി. സത്യപ്രതിജ്ഞ ചെയ്തു.ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജയും മന്ത്രിസഭയില്‍

Must Read

അഹമ്മദാബാദ്: ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. സൂറത്ത് എംഎൽഎ ഹർഷ് സംഘ് വി ഉപമുഖ്യമന്ത്രിയായി. ആഭ്യന്തരമന്ത്രി ഹര്‍ഷ സാങ്‌വിക്ക് ഉപമുഖ്യമന്ത്രിപദം നല്‍കിയതാണ് മന്ത്രിസഭയുടെ അഴിച്ചുപണിയുടെ കാതലായ മാറ്റം. മുന്‍ മന്ത്രിസഭയിലെ ആറ് പേരെ മാത്രമാണ് നിലനിര്‍ത്തിയത്. മന്ത്രിസഭയിലെ 19 പേരും പുതുമുഖങ്ങളാണ്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജയും മന്ത്രിസഭയില്‍ അംഗമാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിമാർ പ്രധാന വകുപ്പുകൾ ഏറ്റെടുത്തു.സ്വരൂപ്ജി താക്കൂർ, പ്രവീൺകുമാർ മാലി, ഋഷികേഷ് പട്ടേൽ, ദർശന വഗേല, കുൻവർജി ബവാലിയ, റിവാബ ജഡേജ, അർജുൻ മോദ്‌വാഡിയ, പർഷോത്തം സോളങ്കി, ജിതേന്ദ്ര വാഘാനി, പ്രഫുൽ പൻഷേരിയ, ഹർഷ് സംഘ്‌വി, കനുഭായ് ദേശായി എന്നിവരാണ് പുതിയ മന്ത്രിസഭയിൽ. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള മുഴുവൻ ഗുജറാത്ത് മന്ത്രിസഭയും ഇന്നലെ രാജിവച്ചിരുന്നു. പാർട്ടി 16 മന്ത്രിമാരുടെയും രാജി സ്വീകരിച്ചു.കാലാവധി അവസാനിക്കുന്ന മന്ത്രിസഭയിൽ എട്ട് കാബിനറ്റ് റാങ്ക് മന്ത്രിമാരും ഒമ്പത് സഹമന്ത്രിമാരും ഉൾപ്പെടുന്നു. മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ജില്ലാ പഞ്ചായത്തുകൾ, താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിർണായക തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയുമാണ് പുനഃസംഘടന.

മന്ത്രിസഭയുടെ പുനസംഘടനയോടെ മന്ത്രിമാരുടെ എണ്ണം 25 ആയി ഉയര്‍ന്നു. മന്ത്രിമാരില്‍ എട്ടുപേര്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ആറ് പേര്‍ പട്ടിദാര്‍ വിഭാഗത്തില്‍ നിന്നുള്ളവരും നാല് പേര്‍ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവരും മൂന്ന് പേര്‍ എസ്.സി വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. ക്ഷത്രിയ, ബ്രാഹ്‌മിണ്‍ വിഭാഗത്തില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ട്. കൂട്ടരാജിക്ക് പിന്നാലെയാണ് ഗുജറാത്ത് മന്ത്രിസഭയില്‍ വന്‍അഴിച്ചുപണി.

പുതിയ മന്ത്രിമാര്‍ മഹാത്മാ മന്ദിറില്‍ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും. പുതിയ മന്ത്രിസഭയില്‍ പ്രാദേശിക സന്തുലനം മെച്ചപ്പെടുത്താനും സാമൂഹ്യ പ്രാതിനിധ്യ ശാക്തീകരണത്തിനുമാണ് ശ്രമം. 2026ല്‍ നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പും 2027ലെ നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് സൂചന. ഏതായാലും ദീപാവലി സമ്മാനമായാണ് ഗുജറാത്തിലെ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാന ലബ്ധി. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള എട്ട് പേരാണ് പുതിയ മന്ത്രിസഭയിലുള്ളത്. ഇതില്‍ ആറു പേര്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്നും നാല് പേര്‍ ആദിവാസി സമൂഹങ്ങളില്‍ നിന്നുമുള്ളവരാണ്. മൂന്ന് പട്ടികജാതിക്കാരുമുണ്ട്. രണ്ട് പേര്‍ ക്ഷത്രിയ സമുദായത്തില്‍ നിന്നമുണ്ട്. ബ്രാഹ്‌മണ, ജെയിന്‍ സമുദായങ്ങളില്‍ നിന്നുള്ള ഓരോരുത്തരും പുതിയ മന്ത്രിസഭയിലുണ്ട്. മൂന്ന് സ്ത്രീകളും പുതിയ മന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുന്നു. സൗരാഷ്ട്ര മേഖലയ്ക്ക് പുതിയ മന്ത്രിസഭയില്‍ വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്. നേരത്തെ ഈ മേഖലയില്‍ നിന്നുള്ള അഞ്ച് പേരാണ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നതെങ്കില്‍ പുതിയ മന്ത്രിസഭയില്‍ അത് എട്ടായി.

ഗുജറാത്തില്‍ മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചിരുന്നു.ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിമാര്‍ രാജിവെച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാലും യോഗത്തില്‍ പങ്കെടുത്തിരുന്നു. മന്ത്രിസഭയിലും പാര്‍ട്ടിയിലും അഴിച്ചുപണി നടത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ബന്‍സാല്‍ യോഗത്തില്‍ അറിയിച്ചു. പിന്നാലെ ഗവര്‍ണറുമായി ഗുജറാത്ത് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This