യുപി ബിജെപി തന്നെ നേടും, സീറ്റുകളുടെ എണ്ണവും കൂടും. ആത്മവിശ്വാസത്തോടെ രാജ്‌നാഥ് സിംഗ്

Must Read

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിക്കുന്ന സീറ്റുകളുടെ എണ്ണം ഇത്തവണ വര്‍ധിക്കുമെന്ന് രാജ്‌നാഥ് സിംഗ്. തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിക്കുമെന്ന ആത്മവിശ്വാസനവും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രകടിപ്പിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലഖ്നൗവിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. ബി ജെ പി ചരിത്രം ആവര്‍ത്തിക്കുമെന്ന് മാത്രമല്ല, നമ്മുടെ സീറ്റുകളുടെ എണ്ണം കൂടാനുള്ള അനിഷേധ്യമായ സാധ്യത കൂടിയാണെന്ന് രാജ്‌നാഥ് സിംഗ് പറയുന്നു.

പിലിഭിത്, ലഖിംപൂര്‍ ഖേരി, സീതാപൂര്‍, ഹര്‍ദോയ്, ഉന്നാവോ, ലഖ്നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂര്‍ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 59 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് അവസാനിക്കും. സംസ്ഥാനത്ത് നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബാക്കിയുള്ള മൂന്ന് ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് 3, 7 തീയതികളില്‍ നടക്കും. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

അതേസമയം ഉത്തര്‍പ്രദേശില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ പാര്‍ട്ടിക്ക് 350 സീറ്റുകള്‍ ലഭിക്കുമെന്ന് ബി ജെ പി എം എല്‍ എയും നോയിഡയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയുമായ പങ്കജ് സിംഗ് പറഞ്ഞു. രാജ്‌നാഥ് സിംഗിന്റെ മകനാണ് പങ്കജ് സിംഗ്.ഏകദേശം 350 സീറ്റുകളാണ് നമുക്ക് ലഭിക്കാന്‍ പോകുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി, നമ്മുടെ വ്യക്തിത്വവും സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ അത് അംഗീകരിച്ചെന്ന് കരുതുന്നു. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പോലെ എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് ചരിത്രമാകാന്‍ പോകുകയാണ്, പങ്കജ് സിംഗ് പറഞ്ഞു.

Latest News

മലപോലെ വന്ന കുഴൽനാടൻ സ്വാഹ!!മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍...

More Articles Like This