ആരു വാഴണം, ആരു വീഴണം എന്നു തീരുമാനിക്കുവാൻ ക്രൈസ്‌തവർക്ക് കഴിയും !നിയമനിർമാണസഭയിൽ സമുദായത്തിന്റെ പ്രതിനിധികളുടെ എണ്ണം വർധിപ്പിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത്

Must Read

തൃശൂർ: തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ തീരുമാനിക്കാൻ ക്രൈസ്തവർക്ക് സാധിക്കുമെന്ന് സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. അംഗസംഖ്യയിൽ കുറവാണെങ്കിലും തിരഞ്ഞെടുപ്പിൽ ആരു വാഴണം, ആരു വീഴണം എന്നു തീരുമാനിക്കുന്നതിൽ ക്രൈസ്‌തവർക്കും പങ്കുണ്ടെന്നും പലയിടങ്ങളിലും ജയപരാജയങ്ങൾ തീരുമാനിക്കാൻ ക്രൈസ്തവർക്ക് സാധിക്കുമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു . തൃശൂർ അതിരൂപതയുടെ സമുദായ ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ താഴത്ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘രാഷ്ട്രനിർമിതിക്ക് ജനസംഖ്യാനുപാതികമായി കൂടുതൽ സംഭാവന നൽകിയ സമുദായമാണ് ക്രൈസ്‌തവർ. സമുദായത്തിന് നേരെയുള്ള അവഗണനകളെ ചെറുത്ത് ഒറ്റക്കെട്ടായി പോരാടാനാണ് 2026 സമുദായ ശാക്ത‌ീകരണ വർഷമായി തിരഞ്ഞെടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജാഗ്രതയോടെയും വിവേകത്തോടെയും പ്രവർത്തിക്കണം. നിയമനിർമാണസഭയിൽ സമുദായത്തിന്റെ പ്രതിനിധികളുടെ എണ്ണം വർധിപ്പിച്ചേ മതിയാവൂ. ജനാധിപത്യത്തിന്റെ നാല് തൂണുകളിലും പ്രാതിനിധ്യം ഉറപ്പാക്കിയാലേ ക്രൈസ്ത‌വ സമുദായത്തിൻ്റെ ക്ഷേമം ഉറപ്പാക്കാൻ സാധിക്കൂ’- അദ്ദേഹം പറഞ്ഞു.Even though the Christian population may be smaller in number, they have a role in deciding who should rule and who should fall in the elections.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This