മധു കേസിലെ പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണം. കേസ് അട്ടിമറിക്കുന്നതിനായി രണ്ടു ലക്ഷം രൂപ വരെ വാഗ്ദാനമുണ്ട്.
മധു കേസിലെ പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കുടുംബം തന്നെയാണ് നേരിട്ട് എത്തിയത്. കേസ് അട്ടിമറിക്കുന്നതിനായി രണ്ടു ലക്ഷം രൂപ വരെ പ്രധാന സാക്ഷിക്ക് വാഗ്ദാനം നല്‍കിയതായി മധുവിന്റെ കുടുമ്പം പറയുന്നു. കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി സംശയിക്കുന്നതായും മധുവിന്റെ സഹോദരി വെളിപ്പെടുത്തി.
മധുവിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷികള്‍ക്ക് പണം വാഗ്ദാനം നല്‍കി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മധുവിന്റെ സഹോദരി പറയുന്നത്. കൂറുമാറിയാല്‍ രണ്ടു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ പ്രധാന സാക്ഷിയെ സമീപിച്ചിരുന്നെന്നും കുടുംബം ആരോപിക്കുന്നു. ‘ഒരിക്കല്‍ മുഖംമൂടി ധരിച്ച രണ്ടു പേര്‍ വീട്ടിലെത്തി’ എന്നും ഇവർ പറയുന്നു. കേസില്‍ നിന്നും പിന്മാറാണമെന്നാവശ്യപ്പെട്ട് ഇവർ ഭീഷണിപ്പെടുത്തിയതായും സഹോദരി പറഞ്ഞു.
വീഡിയോ വാർത്ത :