ഇനി കുടുംബസ്ത്രീയും കർമനിരധരായി പോലീസിനൊപ്പം പ്രവർത്തിക്കും. സ്ത്രീ കർമ്മസേനയെന്ന പേരിലാണ് കേരളാ പൊലീസിൻറെ ഭാഗമായി പ്രത്യേകസംഘം രൂപീകരിക്കാൻ ഒരുങ്ങുന്നത്.
തെരഞ്ഞെടുക്കുന്നവർക്ക് യൂണിഫോമും പരിശീലനവും നൽകും. പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയത് ഡിജിപിയാണ്.
സ്ത്രീ കർമ്മസേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂണിഫോമും പരിശീലനവും നൽകും. ഡിജിപി അനിൽ കാന്താണ് പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയത്.
കേരള പൊലീസിലെ സേനാംഗങ്ങളായിട്ടല്ല ഇവർ പ്രവർത്തിക്കുക. പകരം സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേകവിഭാഗമായിട്ടാകും സ്ത്രീ കർമ്മസേന പ്രവർത്തിക്കുക.
സമൂഹത്തിൻറെ അടിത്തട്ട് വരെ സ്വാധീനമുള്ള കുടുംബശ്രീ പ്രവർത്തകരെ പൊലീസിലും ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. സമൂഹത്തിൻറെ എല്ലാ കോണിലേക്കും ഇറങ്ങി പ്രവർത്തിക്കുന്നതിനാലാണ് കുടുംബശ്രീ പ്രവർത്തകരെത്തന്നെ ഈ പദ്ധതിയുടെ ഭാഗമാക്കുന്നത്.
നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാർശപ്രകാരമാണ് ഇത്തരത്തിൽ പുതിയ പദ്ധതി പൊലീസ് സേന രൂപീകരിച്ചത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാൻ ആഭ്യന്തര സെക്രട്ടറി ഡിജിപി അനിൽ കാന്തിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.
പൊലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതി കേരളാ പൊലീസ് കൊണ്ട് വരുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലുണ്ടാകണം.