കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കും വരെ ടി പി ആര്‍ രഹസ്യരേഖയായിരിക്കണമെന്ന് കെ റെയില്‍ എം ഡി അജിത് കുമാർ. ഡി.പി.ആര്‍ പുറത്ത് വിട്ടത് പദ്ധതിക്ക് ദോഷകരം

Must Read

സിൽവർലൈൻ ഡി.പി.ആര്‍ പുറത്തുവിട്ടത് പദ്ധതിയ്ക്ക് ദോഷമെന്ന് കെ റെയില്‍ എം ഡി അജിത് കുമാർ. ഡി.പി.ആര്‍ പുറത്ത് വിട്ടത് കേന്ദ്രത്തിന്റെ അന്തിമ അനുമതിയെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. അന്തിമ അനുമതി ലഭിക്കും വരെ ഡിപിആര്‍ രഹസ്യരേഖ ആയിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡി.പി.ആര്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നായിരുന്നു കെ റെയിലിന്റെ നിലപാട്. ഡി.പി.ആര്‍ എന്നത് കെ.റെയിലിന്റെ സാങ്കേതിക വാണിജ്യ രേഖയാണ് എന്നും പദ്ധതിയുടെ കേരള സര്‍ക്കാര്‍ അംഗീകരിച്ച അലൈന്‍മെന്റ് വെബ്സൈറ്റില്‍ പബ്ലിഷ് ചെയ്തിട്ടുണ്ടെന്നുമാണ് കെ റെയില്‍ പറഞ്ഞിരുന്നത്.

3776 പേജുള്ള ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ടാണ് സർക്കാർ പുറത്ത് വിട്ടത്. റിപ്പോർട്ടിൽ പൊളിച്ചുമാറ്റേണ്ട മുഴുവന്‍ കെട്ടിടങ്ങളുടെ കണക്കും ഉണ്ടായിരുന്നു. കെ റെയിൽ-എങ്ങനെയാണ് പ്രദേശത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഡിപിആറിൽ വ്യക്തമാകുന്നുണ്ട്.

പദ്ധതിയിലൂടെ സർക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിശദംശങ്ങളും ഡിപിആറിൽ പറയുന്നു. പൊളിക്കേണ്ട ദേവാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

Latest News

ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കി; മകനെ പിതാവ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കിയ മകനെ പിതാവ് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ...

More Articles Like This