മലയാളികൾക്ക് അഭിമാനം ; വൈദ്യശാസ്ത്രത്തിന് ഏറെ നേട്ടമുള്ള കണ്ടുപിടിത്തവുമായി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകർ

Must Read

 

ഉത്തരധ്രുവ ആർട്ടിക് സമുദ്രമേഖലയിൽ നിന്നു വൈദ്യശാസ്ത്ര ഉപയോഗത്തിന് ഉപകരിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി ശ്രദ്ധ നേടിയിരിക്കുകയാണ് കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകർ. കുസാറ്റും നാഷനൽ സെന്‌റർ ഫോർ പോളർ ആൻഡ് ഓഷ്യൻ റിസർചും ചേർന്നുള്ള ഗവേഷണത്തിലാണ് ആർടിക് മേഖലയിൽ നിന്നു പുതിയതരം ബാക്ടീരിയയെ കണ്ടെത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗവേഷണത്തിനായി സംഘം ആർടിക് സമുദ്രമേഖല സന്ദർശിച്ചിരുന്നു. ആർട്ടിക്കിലെ കോങ്സ്ഫോർഡൻ എന്ന ജലാശയത്തിൽ നിന്നുള്ള അടിമണ്ണ് ശേഖരിച്ചാണ് ബാക്ടീരിയയെ വേർതിരിച്ചെടുത്തത്.

നാലു വർഷത്തോളം നീണ്ട ഗവേഷണത്തിനു ശേഷമാണ് സുപ്രധാന നേട്ടത്തിൽ ഇവർ എത്തി ചേർന്നത്. ഇത് വരെ കണ്ടെത്തിയിട്ടില്ലാത്ത പുതിയ ഒരു ജനുസ്സ് ആണെന്ന് ഇതെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് റൊസീട്രാൻക്വിലിസ് സെഡിമെനിസ് എന്ന് പേരു നിർദ്ദേശിക്കുകയും ചെയ്തതെന്ന് കുസാറ്റിനു കീഴിലുള്ള നാഷനൽ സെന്‌റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിലെ അസോഷ്യേറ്റ് പ്രഫസറും ഗവേഷണത്തിന്‌റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. ടി.പി. സജീവൻ പറഞ്ഞു.

ഗോവയിലെ നാഷണൽ സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലെ ഡോക്ടർ കെ പി കൃഷ്ണനും സഹകരിച്ചാണു ഗവേഷണം.

ഡോ. ടി.പി. സജീവന്റെ ഗവേഷണ ഗൈഡു കൂടിയായ കുസാറ്റിലെ തന്നെ പ്രൊഫസർ.റോസമ്മയോടുള്ള ബഹുമാനാർഥമാണു റൊസീയട്രാൻക്വിലിസ് എന്ന പേരുനൽകിയത്.

പുതിയ ഗവേഷണ നേട്ടത്തിനു ശേഷം ബയോടെക്‌നോളജി വകുപ്പിന്‌റെ ഫണ്ടിങ് ഗവേഷണത്തിനായി കുസാറ്റ് സംഘം നേടിയിട്ടുണ്ട്. ബ്ലൂ ഇക്കോണമി പദ്ധതിയുടെ കീഴിൽ ഇന്ത്യൻ ആഴക്കടലുകളിലുളള സൂക്ഷ്മജീവികൾ നിന്നും അർബുദ ചികിത്സയ്ക്ക് ആവശ്യമായ പദാർത്ഥങ്ങൾ കണ്ടെത്തുന്നതിനുള്ള ഗവേഷണം നടത്താനാണു ഫണ്ടിങ്.

ലക്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഡ്രഗ്റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാകും ഈ ഗവേഷണം നടക്കുക.

2014 മുതൽ തന്നെ ഉത്തരധ്രുവമേഖലയിലെ ഗവേഷണങ്ങളിൽ പങ്കാളിയായിരുന്നുവെന്ന് ടി.പി.സജീവൻ പറയുന്നു.

കോങ്സ്ഫോർഡൻ ജലാശയത്തിൽ ബോട്ടിൽ പോയി 500 മീറ്ററോളം താഴ്ചയിൽ നിന്നും യന്ത്രസഹായത്തോടെസാംപിളുകൾ ശേഖരിക്കുന്നത്. ഇതാദ്യമായല്ല ഡോ. ടി.പി.സജീവൻ വൈദ്യമൂല്യമുള്ള ബാക്ടീരിയകളെ കണ്ടെത്തുന്നത്.

നേരത്തെയുള്ള ഒരു ഗവേഷണത്തിൽ പുതിയ ഒരു സ്പീഷീസിലുള്ള ബാക്ടീരിയയെയും സജീവനും സംഘവും കണ്ടെത്തിയിട്ടുണ്ട്.

ബാക്ടീരിയകളിൽ നിന്നു കാൻസർ പ്രതിരോധത്തിനുള്ള മരുന്ന് വികസിപ്പിക്കുകയാണ് സജീവന്റെ പ്രധാന ഗവേഷണ മേഖല. ഇദ്ദേഹത്തിന്റെ കീഴിലെ ഗവേഷക വിദ്യാർഥി കളായ ഡോ. ധനീഷ, ഉമർ എന്നിവരും റിസർച്ചിൽ പങ്കാളികളാണ്.

 

 

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This